Thursday 14 November 2013

ശിശു ദിനം (2013) - ഇന്നത്തെ കുട്ടികളുടെ ബാല്യം

ഒരു മനുഷ്യൻ ഏറ്റവും കൂടുതൽ ആസ്വദിച്ചു വളരുന്നതും, നല്ല പ്രായം വരെ ആ ഓർമ്മകൾ അയവിറക്കാൻ പറ്റിയതുമായ സുവർണ്ണ കാലമല്ലേ അവന്റെ ബാല്യകാലം !!എന്നാൽ ഇന്നത്തെ തലമുറയിലെ നല്ലൊരു ശതമാനം കുഞ്ഞുങ്ങൾക്ക്‌ ആസ്വദിക്കാൻ പറ്റാതെ പോകുന്നതും ഈ ബാല്യകാലം തന്നെ.കാരണങ്ങൾ പലതാണ്.....

മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും നികൃഷ്ടമായ പെരുമാറ്റവും, സ്നേഹത്തിന്റെ മുഖം മൂടിവെച്ചുള്ള പീഡനപ്രവർത്തികളും, ദാരിദ്ര്യവും,അനാഥത്വവും,മാറാ രോഗത്താലുള്ള കഷ്ടതയുമൊക്കെ ഇന്ന് കുഞ്ഞുങ്ങളിൽ ശൈശവ കാലത്തിന്റെ ആസ്വാദനം കുറക്കപെടുവാൻ കാരണമാകുന്നു.

''കാറ്റും മഴയും പാട്ടും കൂട്ടും കണ്ടു കളിച്ചു രസിച്ചു ഓടി നടക്കേണ്ടുന്ന പ്രായത്തിൽ പുസ്തക പുഴുക്കളായി നാല് ചുവരുകൾക്കുള്ളിൽ ഒതുക്കുന്നതിലും, നാട്ടുംപുറൻകാരുടെ ഭാഷയിൽ മൊട്ടയിൽ നിന്നും വിരിയുന്നതിനു മുൻപേ കമ്പ്യൂട്ടറും മൊബൈൽ ഫോണും വാങ്ങികൊടുത്തു അവരിലേക്ക്‌ തിന്മയുടെ വിഷം കുത്തിവെക്കപെടുന്നതിലും ഇന്നത്തെ പരിഷ്കാരികളായ മാതാപിതാക്കൾക്ക് നല്ലൊരു പങ്കുണ്ട്.(അല്ലാ,അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല...നാട് ഓടുമ്പോൾ നടുവേ ഓടണമല്ലോ,അല്ലെ ? )

പൈതങ്ങൾ ദൈവത്തിന്റെ ദാനമാണ്. അവരവരുടെ മക്കളെ നന്നായി വളർത്താൻ, നന്നായി കാണാൻ എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നു. അങ്ങനെ സ്വന്തം മക്കളെ പോലെ മറ്റുള്ള മക്കളെയും കാണാൻ എല്ലാവര്ക്കും സന്മനസ്സ് ഉണ്ടാവട്ടെ !! ഇതോടൊപ്പം ഒരു കുഞ്ഞി കാല് കാണുവാൻ വേണ്ടി വർഷങ്ങളായി കാത്തിരുന്ന് പ്രാർത്ഥിക്കുന്ന എത്രയോ ദമ്പതികൾ ഉണ്ടാകാം.ഈ ദിനത്തിൽ അവരെയും ഓർത്തു പ്രാർത്ഥിക്കാം.അടുത്ത ശിശു ദിനത്തിലെങ്കിലും അവർക്കും ആശക്ക്‌ വകയുണ്ടാകണം.

എല്ലാ കുഞ്ഞുങ്ങൾക്കും അവരുടെ ബാല്യകാലം മനോഹരമായി ആസ്വദിക്കാൻ സർവ്വ കൃപാലുവായ ദൈവം സഹായിക്കട്ടെ എന്നീ ശിശുദിനത്തിൽ ഞാനും ആശംസിക്കുന്നു !!!

Monday 21 October 2013

ഒരു ബേബി കഥ

കഴിഞ്ഞ അവധി കാലത്ത് നാട്ടിൽ നിന്ന് ഒരു പുതിയ ടീഷർട്ട് വാങ്ങിയ ദിവസം.ഇതിട്ട് ഇന്നു എവിടെ കറങ്ങാൻ പറ്റും എന്ന് ആലോചിച്ചു കൊണ്ടിരിക്കുപ്പോഴാണ്.പെട്ടെന്ന് മമ്മിയുടെ വിളി അടുക്കളയിൽ നിന്ന് വന്നത്.കൊച്ചെ,ഒന്ന് കടയിൽവരെ പോകുമോ?അതിനെന്താ മമ്മി പോകാമല്ലോ. കേട്ട പാതി,കേൾക്കാത്ത പാതി ഞാൻ വേഗം തന്നെ പുതിയ ടീഷർട്ടും ഒരു ഷോർട്ട് സ്കേർട്ടുമൊക്കെ ഇട്ട് ട്രിം ചെയ്ത മുടിയൊക്കെ ഒതുക്കി മിനിട്ടുകൾക്കുള്ളിൽ അമ്മച്ചിയുടെ അടുത്തെത്തി ചോദിച്ചു,കൊച്ചുമോൾ ചെത്താണല്ലൊ അല്ലെ? അമ്മച്ചിയുടെ അമർത്തി മൂളിയുള്ള മറുപടി. കെട്ടിക്കാറായി !! ഇപ്പോഴും കൊച്ചുപിള്ള ആണെന്നാ വിചാരം.അതുകേട്ടു ചിരിച്ചു തുള്ളി ഞാൻ കടയിലേക്ക് വെച്ച് പിടിച്ചു.പോകുന്ന വഴി അയൽവക്കത്തെ വീട്ടിലെ ചേച്ചിയെയും കൂട്ടിന് കിട്ടി...

അങ്ങനെ നടന്നു നീങ്ങുമ്പോൾ ഒരു ഇന്നോവ വണ്ടി ചള്ളവെള്ളം തെറുപ്പിച്ച് ചീറി പാഞ്ഞു വരുന്നു ഞങ്ങളുടെ നേർക്ക്‌.ഞങ്ങൾ ഒരു കോണിലേക്ക് നീങ്ങവേ അത് നേരെ മുന്പിൽ വന്നു ബ്രേക്കിട്ടു.വണ്ടിയുടെ ഉള്ളിലേക്ക് നോക്കിയപ്പോൾ കുറെ തടിമാടാൻമാരായ ചേട്ടന്മാർ.ഞാൻ പെട്ടെന്ന് ഒന്ന് കണ്ണ് വെട്ടിച്ചെങ്കിലും നോട്ടം അവരിലേക്ക്‌ തന്നെയാക്കി.ഒറ്റ നോട്ടത്തിൽ നോക്കിയാൽ ഇവർ പണ ചാക്കുകൾ ആണെന്ന് ആര്ക്കും അറിയാം.അവർ ഞങ്ങളോടായി ചോദിച്ചു ഈ പള്ളിയാങ്കലെ ബേബിയുടെ വീട് ഏതാണ്? (ഞാൻ മനസ്സിൽ പറഞ്ഞു പള്ളിയാൻങ്കലെ ഓരോ വീട്ടിലും ഒരു കുഞ്ഞ് വീതം എങ്കിലും ഉണ്ടാകും, ഇവർ ഏതു ബേബിയെ ആണോ ഉദേശിക്കുന്നത്:P) പ്രായത്തിൽ മൂത്തത് കൂടെയുള്ള ചേച്ചി ആയതിനാൽ, പറയട്ടെ എന്ന് കരുതി ഞാൻ ചേച്ചിയുടെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി.ചേച്ചിക്ക് തടിയന്മാരെ കണ്ടപ്പോൾ മിണ്ടാട്ടം മുട്ടിപോയി എന്ന് തോന്നുന്നു. മിണ്ടുന്നില്ല.അവർ ചോദ്യം ആവർത്തിച്ചു.ഇത്തവണ ഞാൻ പ്രതികരിച്ചു തുടങ്ങി,പള്ളിയാങ്കൽ കുടുംബത്തിൽ കുറെ ബേബിമാർ ഉണ്ട്.നിങ്ങൾക്ക് ഏതു ബേബിയെയാണ് വേണ്ടത്? കൊച്ചു ബേബി,വല്യ ബേബി,അതോ കാലൻ ബേബിയോ?അവരുടെ മറുപടിക്ക് കാത്തുനിൽക്കാതെ ഞാൻ പറഞ്ഞു നിങ്ങൾ ഇപ്പോൾ പോകുന്ന വഴിയിൽ ഒരു ബേബിയുടെയും വീടില്ല.റിവേർസ് എടുത്തു വലതു പോയിട്ട് അവിടുന്ന് SECOND LEFT-ൽ ആദ്യത്തേത് കൊച്ചു ബേബിയുടെ വീട്.അവിടുന്ന് ഒരു കിലോമീറ്റർ പോയാൽ ഒരു ബസ്‌ സ്റ്റോപ്പ്‌ ഉണ്ട്. അതിന്റെ ഇപ്പുറത്തായി LEFT SIDE ൽ ഉള്ളിലേക്ക് ചേർന്നു ഒരു ഇരുനില കെട്ടിടമുണ്ട്.അതാണ് വല്യ ബേബി or കാലൻ ബേബിയുടെ വീട്.പെട്ടെന്ന് ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന തടിയൻ ചേട്ടൻ എന്നെകണ്ണുരുട്ടി ഒന്ന് നോക്കിയിട്ട് പറഞ്ഞു, ഏത് ബേബിയാണനൊന്നും അറിയില്ല മോളെ.അവർ പണ്ട് മലയായിൽ ആയിരുന്നു. ഇപ്പോ ആള് കിടപ്പിലാണ്.പിന്നെ സംശയം കൂടാതെ ഞാൻ പറഞ്ഞു നിങ്ങൾ പറഞ്ഞ ബേബി ഞാൻ പറഞ്ഞ കാലൻ ബേബി തന്നെയാണ്.ഞാൻ പറഞ്ഞ രണ്ടാമത്തെ ഇടത്തേക്ക് പോയാൽ മതി.അവർ വണ്ടി റിവേർസ് ഗിയറിൽ ഇട്ട്‌കുറെ നന്ദി പറഞ്ഞു.ഒപ്പം ഇങ്ങനെയും 'മോൾ ഏത് ക്ലാസ്സിൽ ആണ് പഠിക്കുന്നത്?' ഞാൻ തെല്ലും ഗമയിൽ അങ്ങോട്ടും പറഞ്ഞു,പഠിത്തം കഴിഞ്ഞു....ഇപ്പോൾ ജോലി ചെയ്യുകയാണ്.പുറക് സീറ്റിലെ ചേട്ടന്റെ 'ദൈവമേ ഈ കൊച്ചോ' എന്നുള്ള പറച്ചിൽ പതിഞ്ഞ സ്വരത്തിൽ ആണെങ്കിലും ഞാൻ കേട്ടു. ദൈവമേ നന്ദി എന്ന് ഞാനും അറിയാതെ പറഞ്ഞുപോയി.വേറൊന്നും കൊണ്ടല്ല.വഴി തെറ്റാതെ പറഞ്ഞു കൊടുക്കാൻ എനിക്ക്പറ്റിയല്ലോ.....

Monday 23 September 2013

ഈ ആണ്‍കെട്ട് പെണ്‍കെട്ട് എന്നൊക്കെ ഉണ്ടോ ?

ഈ ആണ്‍കെട്ട് പെണ്‍കെട്ട് എന്നൊക്കെ ഉണ്ടോ ?

ഈ കഴിഞ്ഞ ദിവസം ഞങ്ങളുടെ കൂടെയുള്ള  ഒരു ചേച്ചിയെ നാട്ടിലേക്ക് അയക്കുന്നതിനു വേണ്ടി രാത്രിയിൽ ഒരു സഹായത്തിനു അവിടം വരെ പോകേണ്ടിവന്നു .എത്തിയപ്പോൾ അല്ലെ പുകിൽ ...അടുക്കിപെറുക്കി വെയ്പ്പോക്കെ കഴിഞ്ഞിരിക്കുന്നു ....ലഗേജുകൾ എയർപോർട് വരെ  എത്തിക്കണമല്ലോ!! അതിനായി ഒരു പെട്ടി കെട്ടാനുള്ള ചുമതല എനിക്കായി...എട്ടിന്റെ  പണി കിട്ടിയെന്ന്‌ തന്നെ പറയാം. നേരത്തെ ഈ പണി ചെയ്തു പരിചയമൊന്നും ഇല്ലെങ്കിലും ഒരു കൈ നോക്കാൻ തന്നെ  തീരുമാനിച്ചു...അങ്ങനെ വല്യ പുള്ളി കളിച്ചു ഞാൻ പെട്ടി  കെട്ടി, മറ്റുള്ളവരുടെ ചെറിയ സഹായത്തോടുകൂടി...ഇത്തിരി പോന്ന ഞാൻ തന്നെയോ ഇത് കെട്ടിയതെന്ന് അത്ഭുതവും തോന്നി...(ഞാൻ മനസ്സിൽ പറഞ്ഞു, ഈ കെട്ടങ്ങാനും അഴിഞ്ഞാൽ എന്റെ കാര്യം പോക്കാ,,ഉള്ള ഇമേജ് കൂടി പോയികിട്ടും) ഡ്രൈവർ ന്റെ വിളി വേഗം വന്നതിനാൽ  ഒന്നുകൂടി കൌണ്ടർ ചെക്കിംഗ് നുള്ള സമയമൊന്നും കിട്ടിയുമില്ല...പെട്ടി ഒന്ന് രണ്ടു പേർ ചേർന്ന് അതും ആ കയറെപിടിച്ചു  (ഞാൻ അവരോടായി പറഞ്ഞു ആ കയറിനു നോവാതെ പിടിക്കണേ)  ലിഫ്റ്റ്‌ വരെ എത്തിയതും അത്‌ അയഞ്ഞു തുടങ്ങിയിരിക്കുന്നു...കൂടെയുള്ള ആരോ ഉറക്കെ പറഞ്ഞു..."ഇത് പെണ്‍ കെട്ടാണേ"  ....ഞാൻ വായും പൊളിച്ചു നിന്നുപോയി .പെണ്കെട്ടോ ,അതെന്തൊരു കെട്ട്... ഞാൻ പറഞ്ഞു, ഓ പിന്നെ,അങ്ങനെയൊന്നും ഇല്യാന്നെ...ഞാൻ കുറച്ച് തിരക്കുപിടിച്ച് കെട്ടിയതുകൊണ്ട് അത് ചെറുതായൊന്നു അയഞ്ഞു .അത്രേയുള്ളൂ...ചെക്കന്മാർ കെട്ടിയാലും ഇങ്ങനെയൊക്കെ സംഭവിക്കൂ...അങ്ങനെ ചേച്ചിയെ ഇവിടെനിന്ന് എയർപോർട്ട് ലേക്ക് കയറ്റി വിട്ടു... പിറ്റെ ദിവസം  ജോലിക്ക് പോകേണ്ട ഞാൻ  അലാറം വെച്ച് എഴുന്നേറ്റ് ചേച്ചിയെ ഫോണ്‍ വിളിച്ചുചോദിച്ചു ..ചേച്ചി, 'പെണ്‍ കെട്ട്' എന്ന് വിളിക്കപെട്ട ആ കെട്ടങ്ങാനും അഴിഞ്ഞു പോയോ ? ചേച്ചി ആശ്വസിപ്പിച്ചു ..എടി ,കൊച്ചെ ...അത് അഴിഞ്ഞോന്നും പോയില്ല..നീ സമാധാനമായി കിടന്നുറങ്ങ്... കൂടെ ഇങ്ങനെയും,കെട്ടഴിച്ച കൂലിക്കാരൻ പറഞ്ഞത്രേ.ഇതൊരു വല്ലാത്ത കെട്ടായിപോയല്ലോ  !! എനിക്ക് സന്തോഷമായി  ഉറക്കവും പോയി കിട്ടി... ചിന്തയിങ്ങനെയും, ദൈവമേ ..ഈ ആണ്‍കെട്ട് പെണ്‍കെട്ട് എന്നൊക്കെ ഉണ്ടോ ആവോ  ? 

Saturday 21 September 2013

" ഇന്ന് ലോക അൽഷിമേഴ്സ് ദിനം "

ചെറിയ ഒരു ഓർമപിശകിൽനിന്നുമുള്ള തുടക്കം. ക്രമേണ ചിന്താശേഷി പോലും നഷ്ടപ്പെട്ട് ഭ്രാന്തമായ അവസ്ഥയിൽകൂടി ചുറ്റുപാടുള്ളതൊന്നുമറിയാതെ എരിഞ്ഞടങ്ങുന്ന കുറെ ജീവിതങ്ങൾ . ഒരിക്കലും ഭേദമാവില്ലല്ലോ എന്ന സത്യവും ഉൾക്കൊണ്ടു മനോവേദനയിൽ നീറുന്ന പ്രിയപെട്ടവരും ...ഇതൊരു ഭാഗ്യമോ? അതോ നിർഭാഗ്യമായ അവസ്ഥ തന്നെയോ ? (ഓർമയുടെ പാളികൾ പോലും ദ്രവിച്ചുപോകതക്ക വിഷമുള്ള ചിലതൊന്നും കാണുകയും കേൾക്കുകയും ചെയ്യണ്ടല്ലോ,അതുകൊണ്ടാണ് ഭാഗ്യത്തെപറ്റി പറഞ്ഞത്) ഇവരുടെ കൂടെ സഹായത്തിനു തുണയാകേണ്ടത് നമ്മൾ മാത്രം...അവരെക്കാളും, മറ്റെന്തിനെക്കാളും ഓർമ അധികമുള്ള നമ്മൾ.... !!! 

Monday 16 September 2013

ഓണസ്മൃതികള്‍...

ഗ്രാമവിശുദ്ധിയുടെ സുഖമുള്ള ഓർമ്മകളോടുകൂടിയ ഒരു ഓണം. ഇന്നെന്റെ മനസ്സിൽ ആഘോഷിച്ചു കൊതി തീരാത്ത ആ  കുട്ടിക്കാലം മാത്രം. ഒരിക്കൽ കൂടി ഒരു കൊച്ചു കുട്ടിയായി ഒന്നു ഊഞ്ഞാലാടാനും പാറി പറക്കാനും സാധിച്ചിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. പൂവും പൂവിളികളും,ഓണസ്സദ്യയും പാലടപ്രഥമനും, ഊഞ്ഞാലും ഓണക്കോടിയും,മുറ്റത്ത്‌ വിരിയുന്ന പൂക്കളങ്ങള്‍ക്കൊപ്പം ഹൃദയത്തിലും  പ്രതീക്ഷ പൂത്തുലഞ്ഞിരുന്ന ആ നല്ലകാലം ഇന്നു ഒരുപിടി മധുരസ്മരണകൾ മാത്രമായി  മനസിനെഉണർത്തി കടന്നുപോകുന്നു. ഇന്ന് അതിരാവിലെ തന്നെ എന്നെ ഓർത്തു ചിരിപ്പിച്ചതും ദൈവത്തോട് പറഞ്ഞതും  എന്താണന്നോ.... "കുറച്ചു അകലത്തെ വീട്ടിലെ പ്ലാവ്മരത്തിൽ കെട്ടിയ ഊഞ്ഞാലിൽനിന്ന് പേടിച്ചു എടുത്തു ചാടിയതും  കാൽമുട്ട് മുറിഞ്ഞു കരഞ്ഞു വീട്ടിൽ ചെന്ന എന്നെ മമ്മി തുരു തുരാ തല്ലിയതും  അത്താഴ പട്ടിണി കിടന്നതും...ഇന്ന്‌  ആ പ്ലാവ് പോയിട്ട് അത് നട്ടുവളർത്തിയ വീട്ടുകാർ പോലും തമ്മിൽ തല്ലി നാലുവഴിക്ക്‌ ആയിരിക്കുന്നു".കൂട്ടുകാരെ ,അവരുടെ അധപതനത്തിൽ ഞാൻ സന്തോഷിക്കുകയല്ല.മറിച്ചു അന്നത്തെയും ഇന്നത്തെയും ഓണം ഓർത്തോന്നു താരതമ്യം ചെയ്തെന്നു മാത്രം. അടുത്ത വർഷം എന്താകുമെന്തോ !!! നിറയട്ടെ നമ്മളിൽ പോയ ബാല്യത്തിന്റെ തിരുവോണ രുചികൾ,നിറങ്ങൾ,മണങ്ങൾ.അങ്ങനെയെല്ലാം....
""എല്ലാത്തിലുമുപരി സർവശക്തൻ ചൊരിയുന്ന സന്തോഷവും സമാധാനവും""!!!

Saturday 13 April 2013

പാവം ആയിരം രൂപയുടെ ഒരാഗ്രഹം

ഒരു പേഴ്സിനുള്ളിൽ പത്തു രൂപയും ആയിരം രൂപയും കലപില കലപില എന്ന് ചിലച്ചുകൊണ്ടേയിരുന്നു.....നമ്മുടെ എല്ലാവരുടെയും പ്രിയങ്കരനായ ആയിരം രൂപക്കാണ് സങ്കടവും കരച്ചിലും ഒരുപോലെ ... ഇനി ഒച്ച വെക്കുന്നതിന്റെ കാര്യം അറിയേണ്ടേ !! തന്നെ ആരും ചർച്ചുകളിൽ ഗൗനിക്കുന്നില്ല പോലും :(  ആരാധനാലയങ്ങളിൽ എപ്പോഴും എല്ലാവരുടെയും ഇടയിൽ തിളങ്ങുന്നത് പത്തു രൂപ മാത്രം. താൻ  (ആയിരം  രൂപ ) വില്ക്കപെടുന്നതും  എപ്പോഴും തന്റെ സ്ഥാനവും  മീൻ ചന്തകളിലും അറവു ശാലകളിലും കള്ളുഷാപ്പുകളിലും    മാത്രം  !!! എന്നാണ് താനും ഇങ്ങനെയൊന്ന്‌ പരിശുദ്ധമായ  സ്ഥലത്തിരുന്നു പത്തു രൂപയെപോലെ വിലസുന്നത് ?  ആയിരം രൂപയുടെ ഈ ചെറിയ  ഒരാഗ്രഹം മാനിക്കില്ലേ പ്രിയമുള്ളവരേ.... :)